ചെന്നൈ: ഡിഎംകെയുമായുള്ള സഖ്യത്തിൽ ഉറച്ചുനിന്നത് കോൺഗ്രസിനു തിരിച്ചടിയായെന്ന് തമിഴ്നാടിന്റെ ചുമതലയുള്ള എഐസിസി നേതാവ് ഗിരീഷ് ചോദാൻകർ. തമിഴ്നാട്ടിൽ ഏറെ സ്വീകാര്യതയുള്ള രാഹുൽഗാന്ധിയും വിജയും ഒരുമിച്ച് പ്രചാരണം നടത്തിയിരുന്നെങ്കിൽ 180-190 സീറ്റ് ലഭിക്കുമായിരുന്നുവെന്നു പ്രാദേശിക നേതാക്കൾ പറഞ്ഞിരുന്നുവെന്ന് ചോദാൻകർ പറഞ്ഞു.
സംസ്ഥാനത്തെ യുവാക്കളും വനിതകളും ടിവികെയ്ക്ക് അനുകൂലമായിരുന്നുവെന്ന് ചോദാൻകർ പറഞ്ഞു. ഡിഎംകെയുള്ള സഖ്യത്തിൽ കോൺഗ്രസ് നേതാക്കൾക്കു രോഷമുണ്ടായിരുന്നു. ഞങ്ങളുടെ വോട്ടർമാരും അതേ അഭിപ്രായക്കാരായിരുന്നു. അവർ ടിവികെയ്ക്ക് വോട്ട് ചെയ്തു- ചോദാൻകർ പറഞ്ഞു. ഡിഎംകെ സഖ്യത്തിൽ മത്സരിച്ച കോൺഗ്രസിന് വെറും അഞ്ചു സീറ്റാണു കിട്ടിയത്. 28 സീറ്റിലാണ് കോൺഗ്രസ് മത്സരിച്ചത്.